Tuesday, May 17, 2011

ടി .ഉബൈദിനെ അനശ്വരനാക്കി പാചകക്കാരന്‍ ഉസ്മാന്‍


കുറ്റ്യാടി : ഉത്തര കേരളത്തില്‍ നിന്ന് മലയാള സാഹിത്യത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയ മഹാകവി ടി. ഉബൈദിനെ അഭ്രപാളികളില്‍ അനശ്വരനാക്കാന്‍ പാചകക്കാരന്‍ ഉസ്മാന്‍. കവിയും അധ്യാപകനും സാമൂഹിക പരിഷ്ക്കര്‍ത്താവുമായിരുന്ന ഉബൈദിന്റെ കവിതകളെയും ജീവിതത്തെയും ആസ്പദമാക്കി അന്‍വര്‍ പാലേരി സംവിധാനവും സുഹൈല്‍ ബാങ്ങ്സന്‍ നിര്‍മാണവും നിര്‍വഹിച്ച ഡോക്യു മെന്ററി സിനിമയിലാണ് കുറ്റ്യാടിയിലെ പാചകത്തൊഴിലാളി ഓരത്ത് മാവുള്ള ചാലില്‍ നാല് സെന്റു കോളനിയിലെ പുളെക്കുന്നു ഉസ്മാന്‍ (66 ) ഉബൈദിന്റെ വേഷമിടുന്നത്. 
ജീവിതത്തിലോരിക്കലും കാമറക്കുമുന്നില്‍ പ്രത്യക്ഷപ്പെടാത്ത ഉസ്മാനെ സംവിധായകനായ അന്‍വര്‍ അവിചാരിതമായി കണ്ടെടുക്കുകയായിരുന്നു. സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖരെ ഒഴിവാക്കി ഉസ്മാനെ തെരഞ്ഞെടുക്കാന്‍ കാരണം ഉബൈദുമായി ഉസ്മാനുള്ള രൂപസാദ്രിശ്യം തന്നെ. ഉബൈദിന്റെ ജന്മനാടായ കാസര്‍കോട്ടെ തലങ്കരയിലെത്തിയ ഉസ്മാനെ കണ്ടമാത്രയില്‍ ഇത് തങ്ങളുടെ 'ഉബൈച്ച'എന്ന്  നാട്ടുകാര്‍ പറഞ്ഞു. ഡോക്യുമെന്ററി കഴിഞ്ഞയാഴ്ച കാസര്‍കോട്ട് പ്രകാശനം ചെയ്തു. 
'....ഇത്രയും വലിയ ഒരാളുടെ വേഷം ചെയ്യാന്‍ പറഞ്ഞപ്പോള്‍ എനിക്ക് പേടിയായിരുന്നു. ചെറുപ്പത്തില്‍ സ്കൂള്‍ നാടകങ്ങളില്‍ വേഷമിട്ട പരിചയമേ ഉണ്ടായിരുന്നുള്ളൂ...' കോഴിക്കോട് മാങ്കാവ് സ്വോദേശി ഉസ്മാന്‍ പറഞ്ഞു. ഉബൈദിന്റെ യുവത്വവും ജീവിത സായാഹ്നവും ഉസ്മാന്‍ മികവുറ്റതാക്കിയതായി സംവിധായകന്‍ പറഞ്ഞു.
പതിനെട്ടു വര്‍ഷം മുമ്പാണ് ഉസ്മാന്‍ കു   കുറ്റ്യാടിയിലെത്തിയത്.ഹോട്ടലുകളിലും കല്യാണ വീടുകളിലും ഭക്ഷണം പാചകം ചെയ്താണ് ജീവിതം പുലര്‍ത്തിയത്. ഇപ്പോള്‍ രോഗം കാരണം വിശ്രമത്തിലാണ്. (മാധ്യമം ദിനപത്രം - 2010 ജനുവരി 10 )
ഖേദപൂര്‍വ്വം : ചിത്രത്തിലഭിനയിക്കുമ്പോള്‍ ഇദ്ദേഹം മാരകമായ കാന്‍സര്‍ രോഗത്തിന് കീഴ്പ്പെട്ടിരുന്നു. പക്ഷെ ഞങ്ങളില്‍ ഒരാളും ഈ വിവരം അറിഞ്ഞില്ല.അറിയിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടാവണം.സിനിമയുടെ പ്രകാശനം കഴിഞ്ഞു ആറു മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു. 
(അല്പഭാഗം കാണാം.)





No comments:

Post a Comment