Thursday, May 19, 2011

കാഴ്ചയിലെ വ്യാകുലതകള്‍

നിഷാജ് കെ.എന്‍ 
എല്ലാ   തരം കാഴ്ചകളും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കണ്ണുള്ളവരുടെ  ലോകത്ത് നിന്നും ചില കാഴ്ചകള്‍ നമ്മെ അസ്വസ്ഥരാക്കാറുണ്ട്.
ശബ്ദങ്ങളിലൂടെ മാത്രം ചുറ്റുപാടുകളോട് സംവദിക്കുന്ന ജീവിതം കാഴ്ചയില്ലാത്തവരുടെ ലോകമാണ്. പതിഞ്ഞു കേള്‍ക്കുന്ന വളരെ ചെറിയ കാലൊച്ചകള്‍ പോലും ഞൊടിയിടയില്‍ പ്രതികരണക്ഷമമാക്കുന്ന സംവേദനക്ഷമത കൊണ്ടാണ് ജന്മനാ കഴ്ച്ചയില്ലാത്തവര്‍ ചുറ്റുമുള്ള ജീവിതത്തെ തൊട്ടറിയുന്നത്‌. എല്ലാതരം കാഴ്ചകളും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കണ്ണുള്ള വരുടെ ലോകത്ത് നിന്ന് ചില കാഴ്ചകള്‍ നമ്മെ അസ്വസ്ഥരാക്കാരുണ്ട്. ജീവിതത്തിന്റെ പുറമ്പോക്കുകളില്‍ നിന്ന് രോഗവും ദാരിദ്ര്യവും കൊണ്ട് കഷ്ട്ടപ്പെടുന്നവരുടെ വേദനകള്‍ക്ക് കഴിഞ്ഞ മൂന്നു വര്‍ഷമായി ശമനം തേടുകയാണ് കുറ്റ്യാടിയിലെ നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് .പ്രചാരണത്തിന്റെ ആര്‍ഭാടങ്ങളൊന്നുമില്ലാതെ, നന്മ നടത്തിവരുന്ന നിശബ്ദ സേവനത്തിന്റെ മൂന്നാണ്ടുകളെ അടിസ്ഥാനമാക്കി മാധ്യമ പ്രവര്‍ത്തകനായ അന്‍വര്‍ പാലേരി സംവിധാനം ചെയ്തു നിര്‍മിച്ച 'നന്മയുടെ നാള്‍വഴികള്‍ ' അതുകൊണ്ട് തന്നെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.
          എല്ലാ വിധ ജീവിത ഐശ്വര്യങ്ങളിലും നീന്തിത്തുടിക്കുമ്പോഴും നിറം കെട്ടുപോയ ജീവിതത്തിന്റെ ചുമടു ഭാരവുമായി ചിലര്‍ നമുക്ക് ചുറ്റുമുണ്ടെന്ന് പ്രേക്ഷകരെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് സംവിധായകന്‍ ചിത്രത്തെ സമീപിച്ചിരിക്കുന്നത്.നന്മയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലുപരി, ബാഹ്യലോകത്തിന്റെ ശ്രദ്ധയും സഹായവും അടിയന്തിരമായി എത്തിച്ചേരേണ്ട ഏതാനും ദുരിത ജീവിതങ്ങളുടെ നേര്‍ ചിത്രങ്ങളിലേക്കാണ് ഈ ദൃശ്യങ്ങള്‍ നമ്മെ നയിക്കുന്നത്.
                   അര്‍ബുദ രോഗം ബാധിച്ചു വര്‍ഷങ്ങളായി കിടപ്പിലായവര്‍ മുതല്‍ വൈദ്യ ശാസ്ത്രത്തിനു ഇന്നേവരെ കണ്ടു പിടിക്കാനാവാത്ത അഞാത രോഗവുമായി മല്ലടിക്കുന്നവര്‍ വരെ വര്‍ണാഭമായ നമ്മുടെ ജീവിത പരിസരങ്ങളില്‍  ആരോരുമറിയാതെ കിടക്കുന്നുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ ഈ ചിത്രം കാണുന്ന ചിലരിലെങ്കിലും കുറ്റബോധമുണ്ടാക്കും. ഇങ്ങിനെയൊരു സംരംഭത്തിന് മുന്നിട്ടിറങ്ങി യവരും സംവിധായകനും ആത്യന്തികമായി ഉദ്ദേശിച്ചതും  ഇതു തന്നെന്നെയായിരിക്കണം. 
                    ദൈവത്തിന്റെ ഭൂമിയില്‍ മനുഷ്യരായി ജീവിക്കാനുള്ള ഏറ്റവും ചുരുങ്ങിയ യോഗ്യത സഹജീവികളുടെ വേദന അടുത്തറിയുക മാത്രമാണ്. വര്‍ത്തമാനത്തിലെ ഒട്ടൊക്കെ അശ്ലീലമായ ഉപഭോഗ ശീലങ്ങളെ സ്വയം പരിഹസിക്കുന്ന ദ്രിശ്യങ്ങളായി വിന്യസിച്ചുകൊണ്ടാണ് സംവിധായകന്‍ ഇക്കാര്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നന്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നാടെങ്ങും വ്യപിപ്പിക്കേണ്ടതാണെന്ന സന്ദേശവും 'നന്മയുടെ നാള്‍വഴികള്‍ 'ക്ക് പിറകിലുണ്ടെന്നു ചിത്രം കണ്ടാല്‍ ബോധ്യപ്പെടും.
അല്‍പ ഭാഗം കാണാം .ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
(മാധ്യമം വരാദ്യപ്പതിപ്പ്.-2007 മേയ് .

No comments:

Post a Comment